

2025 ജൂലൈ 28 ന് ചോമ്പാല, കോട്ടക്കൽ കണാരൻഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രത്തിൽ
വെച്ച് നടന്ന രാവണമരുത്തുവ ശില്പശാല ശ്രീ. പുഷ്പരാജ് ആശാനാണ് (മർത്താണ്ഡം)നയിച്ചത്.
ഉദ്ദേശിച്ചതുപോലെ ഈ സമ്പ്രദായത്തെക്കുറിച്ച് പ്രാഥമികമായ പരിചയപ്പെടുത്തലായിരുന്നു നടന്നത്.
അദ്ദേഹം പങ്കുവെച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്രകരമാണ്:
* ഇന്ന് തമിഴ്നാട്ടിൽ സിദ്ധവൈദ്യമെന്ന പേരിൽ പ്രചാരത്തിലുള്ള സമ്പ്രദായത്തിൽ വടയിന്ത്യാ ഭാഷയുടെയും വൈദ്യരീതികളുടെയും കലർപ്പുകളാണുള്ളത്.
* പ്രാചീന കാലത്ത് ചിന്താർമണിമരുത്തുവം, മനോന്മണി മരുത്തുവം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന തനിത്തമിഴ് വൈദ്യ രീതികളെയാണ് രാവണമരുത്തുവമെന്ന് പറയുന്നത്.
* അത്തരം രീതികൾ ഇന്ന് കുറെയേറെ അവശേഷിക്കുന്നത് കേരളത്തിലാണ്.
* കേരള ആയുർവേദമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യവൈദ്യത്തിൽ രാവണ മരുത്തുവത്തിന്റെ രീതികൾ അതേ രീതിയിൽ നിലനിൽക്കുന്നുണ്ട്.
* ആയുർവേദ സംഹിതകളിലെയും സിദ്ധർപാട്ടുകളിലെയുംരീതികളിൽ നിന്ന് വളരെ വ്യത്യസ്തമായ ആരോഗ്യരക്ഷയുടെ, ചികിത്സയുടെ മാർഗ്ഗങ്ങളാണ് ഇവിടെ കാണാവുന്നത്.
* ചിന്താമണിയെന്ന പേരിൽ ഇപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിൽ പഴയ വൈദ്യശാലകൾ കാണാം.
* അർക്കപ്രകാശം, രാവണ സംഹിത എന്നിങ്ങനെ ധാരാളം ഗ്രന്ഥങ്ങളിലായി രാവണ ശാസ്ത്രങ്ങൾ നിലവിലുണ്ട്.
* പാരമ്പര്യ വഴക്കങ്ങളിൽ നിലനിൽക്കുന്ന തനിത്തമിഴ് വൈദ്യത്തിന്റെ വായ്മൊഴികൾ സമാഹരിച്ചുകൊണ്ട് അഞ്ച് പുസ്തകങ്ങൾ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* രാവണമരുത്തുവത്തെ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിൽ ഒരു സംസ്ഥാനതല പ്രസ്ഥാനത്തിന് കഴിഞ്ഞവർഷത്തിൽ തുടക്കമിട്ടിട്ടുണ്ട്.
* സംഘകാലത്തിന് മുൻപത്തെ ഭാഷയിലുള്ള വിദ്യകളാണ് രാവണമരുത്തുവത്തിന്റേത്.
* സംസ്കൃത കലർപ്പില്ലാത്ത പ്രാചീന തമിഴ്മൊഴി രീതികളും ആചാര വഴക്കങ്ങളും ഇന്നും അതേരീതിയിൽ നിലനിന്നുവരുന്നത് കേരളത്തിലാണ്.
* പ്രാചീന 'ചേരളത്തമിഴക'ത്തിന്റെ സാംസ്‌കാരിക പരിസരത്തിലാണ് രാവണമരുത്തുവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകേണ്ടത്.
* രാവണമരുത്തുവത്തെ ക്കുറിച്ചുള്ള തേടലുകൾ വെറും വൈദ്യത്തിന്റെ മാത്രമായ വിഷമായി കാണാനാകില്ല.

വിശദവിവരങ്ങൾക്ക്:
9447262817
No comments:
Post a Comment